അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ഹൃദയത്തില്‍ 2 ബ്ലോക്ക്, മഹാധമനിയുടെ മുകള്‍ഭാഗത്ത് വിണ്ടുകീറല്‍, താഴെഭാഗത്ത് ബലൂണ്‍പോലെ വീര്‍ത്തു: അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

കണ്ണൂര്‍ : വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വമായ ഒരു ജീവന്‍ രക്ഷിക്കല്‍ ദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം സാക്ഷ്യം വഹിച്ചത്. കണ്ണൂര്‍ സ്വദേശിയായ 78 വയസ്സുകാരന്‍ പുറമെ നിന്ന് നടത്തിയ സ്‌കാനിംഗില്‍ വയറിലെ രക്തധമനി ബലൂണ്‍ പോലെ വീര്‍ത്ത നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. നിലവില്‍ പ്രമഹം, രക്താതിസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍കൂടി ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിട്ടില്ലെങ്കില്‍ രക്തധമനിയിലെ വീക്കം പൊട്ടുവാനും അത് ജീവന് തന്നെ അപകടം സംഭവിക്കുവാനും സാധ്യതയയുള്ളതിനാല്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു.

അഡ്മിറ്റ് ചെയ്തശേഷം സി. ടി. സ്‌കാന്‍ നടത്തിയപ്പോള്‍ വൃക്കയില്‍ നിന്ന് താഴേക്ക് പോകുന്ന മഹാധമനിയിലെ ബലൂണ്‍ പോലെയുള്ള വീക്കത്തിന് പുറമെ മുകളിലേക്ക് പോകുന്ന മഹാധമനിയില്‍ വിള്ളലും സംഭവിച്ചിരുന്നു. ഇതിന് പുറമെ ഹൃദയത്തിന്റെ രക്തക്കുഴലില്‍ രണ്ട് ബ്ലോക്കുകള്‍ കൂടി കണ്ടെത്തുകയും ചെയ്തു. ഈ മൂന്ന് അവസ്ഥകളും അതീവ ഗുരുതരമായവയാണ്. സാധാരണഗതിയില്‍ തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ് ചെയ്യുക. അങ്ങിനെ ചെയ്താലും പൂര്‍ണ്ണമായ വിജയസാധ്യത ഉറപ്പ് പറയാനും സാധിക്കില്ല. ഇതിന് പുറമെ രോഗി തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേനാകുവാന്‍ തയ്യാറാവാതിരിക്കുകയും ചെയ്തതോടെ അടുത്ത സാധ്യതകള്‍ പരിശോധിക്കുവാന്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയും ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യാന്‍ റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റിയും, മഹാധമനിയിലെ തകരാറുകള്‍ക്ക് പെര്‍ക്യുട്ടേനിയസ് ക്ലോഷ്വര്‍ ഡിവൈസും ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഇതിന്‍ പ്രകാരം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഹൃദയത്തിലെ ബ്ലോക്ക് നീക്കുവാനുള്ള പ്രൊസീജ്യറിന് വിധേയനാക്കി. റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റി എന്ന താക്കോല്‍ദ്വാര രീതിയിലൂടെ കൈയിലെ ധമനിയിലൂടെ പ്രത്യേകം ട്യൂബ് കടത്തിവിട്ടാണ് ബ്ലോക്കുകള്‍ നീക്കം ചെയ്തത്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുകയും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയുടെ കാലിലെ ഞരമ്പിലൂടെ പെര്‍ക്യൂട്ടേനിയസ് ക്ലോഷ്വര്‍ ഡിവൈസ് എന്ന നൂതന സംവിധാനം സന്നിവേശിപ്പിക്കുകയും മഹാധമനിയുടെ മുകള്‍ഭാഗത്തെ വിള്ളല്‍ സ്റ്റെന്റ് വെച്ച് അടക്കുകയും, കീഴ്ഭാഗത്തെ ബലൂണ്‍പോലെ വീര്‍ത്തഭാഗം ‘വൈ’ ആകൃതിതിലുള്ള പ്രത്യേകം സ്റ്റെന്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്തു.

 

 

 

 

 

അതീവ സങ്കീര്‍ണ്ണമായ ഈ പ്രൊസീജ്യറുകള്‍ നിര്‍വ്വഹിക്കുവാന്‍ അനസ്തീസിയ നല്‍കേണ്ടി വന്നില്ല, വലിയ മുറിവുകള്‍ സൃഷ്ടിക്കേണ്ടി വന്നില്ല എന്നതും, രക്തം കയറ്റേണ്ട ആവശ്യം വന്നില്ല എന്നതും തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമായ നേട്ടങ്ങളാണ് എന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഡോ. പ്ലാസിഡ് സെബാസ്റ്റ്യന് പുറമെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. അനിൽകുമാർ, ഡോ. ഉമേശൻ ഡോ.വിനു, ഡോ വിജയൻ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ എന്നിവരും നേതൃത്വം നല്‍കി.
പത്ര സമ്മേളനത്തിൽ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അനിൽകുമാർ, ഡോ. ഉമേശൻ ഡോ.വിനു, ഡോ വിജയൻ, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു

മതേതരത്വ സംഗമ വേദിയായി ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം.

 

കണ്ണൂർ: ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള ആയിരത്തി അഞൂറോളം ആളുകൾ ഒരുമിച്ചു ചേർന്ന കണ്ണൂർ ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി മാറി. ” വിരുന്ന് 2025″ എന്ന പേരിൽ പയ്യാമ്പലം അറേബ്യൻ ബീച്ച് റിസോർട്ടിലാണ് കണ്ണൂർ പൗരാവലിയുടെ സംഗമത്തിന്‌ ആസ്റ്റർ മിംസ് വേദിയൊരുക്കിയത്.

ആത്മസമർപ്പണത്തിന്റെയും ആത്മവിശുദ്ധിയുടെയും നാളുകളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സുന്ദരമായ മുഹൂർത്തത്തിനാണ് ഇഫ്താർ വിരുന്ന് സാക്ഷ്യം വഹിച്ചത്. കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗത ഭാഷണം നടത്തി. സയ്യിദ് സഫറുദ്ദീൻ തങ്ങൾ, അബ്ദുൾ റഷീദ്, ഫാ: ജോർജ്ജ് പൈനാടത്ത്, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ഇതുപോലെയുള്ള കൂടിച്ചേരലുകൾ മാനുഷിക മൂല്യങ്ങളുടെ മഹത്വം ഉദ്ഘോഷിക്കുന്നവയാണ്. വർഗ്ഗീയതലിധിഷ്ഠിതമായി സമൂഹത്തെ വേർതിരിക്കാനുളള ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായകരമാകുമെന്നും സയ്യിദ് സഫറുദ്ദീൻ തങ്ങൾ പറഞ്ഞു. എല്ലാ മതങ്ങളും മാനുഷിക നന്മകളെയാണ് ഉയർത്തി പിടികുന്നത്, ആത്മ സംസ്കരണത്തിലൂടെ മാനുഷിക മൂല്യങ്ങളുടെ ഉയർത്തിപ്പിടിക്കാൻ ഈ സംഗമം സഹായകരമാകുന്നു എന്ന് ഫാ.ജോർജ്ജ് പൈനാടത്ത് പറഞ്ഞു. മനസ്സിൽ നന്മ സൂക്ഷിക്കുന്നവരുടെ സംഗമമാണ് ഇഫ്താർ വേദി എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഇന്ദിരാ പ്രേമാനാഥ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐപിഎസ് ,കണ്ണൂർ എസിപി രത്നകുമാർ ,കണ്ണൂർ എസ് എച്ച് ശ്രീജിത്ത് കോടേരി ,ചക്കരകൾ എസ് എച്ച് ആസാദ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ ജോർജ് ,കരീം ചേലേരി രഘുനാഥ് ഹരിദാസ് കെ പി ,താഹിർ സഹദുള്ള ,പ്രെസ്സ് ക്ലബ്‌ പ്രസിഡന്റ്‌ സി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

കെയർ ഇറ്റാലിയൻ കിഡ്‌സ് ഫാഷൻ എക്സ്പോ കണ്ണൂരിൽ തുടങ്ങി.

കണ്ണൂർ : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്‌സ്

ഫാഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി എക്സ്പോ ആരംഭിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ്‌ ഹാളിൽ ഫാക്‌ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്‌‌പോ പ്രദർശനവും വില്‌പനയും നടക്കുന്നത് വിവിധ രാജ്യങ്ങളിലായി 50 ഓളം ഷോറൂമുകളുള്ള കെയർ ഫാഷൻസ് വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന എക്സ്പോയിൽ കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളും ആക്‌സസറീസുകളും 70% വരെ ഡിസ്ക്‌കൗണ്ടിൽ ലഭിക്കും. ഉൽപ്പന്നങ്ങൾ ഇടനിലക്കാർ ഇല്ലാതെയും ഗുണമേന്മ ഉറപ്പ് വരുത്തിയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സർപ്ലസ് ഉൽപ്പന്നങ്ങൾ കമ്പനി നേരിട്ട് നൽകുന്നു. കേരളത്തിൽ 23 ഔട്ട് ലെറ്റുകളിൽ നിന്നും കെയർ ഉൽപ്പന്നങ്ങൾ വാങ്ങാം. കണ്ണൂരിൽ തലശ്ശേരി ജൂബിലി റോഡിലാണ് ഔട്ട്ലറ്റുള്ളത്.

50 രൂപ മുതൽ ആരംഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ഫാക്ട‌റി വിൽപ്പനയാണ് എക്‌സ്‌പോയിൽ നടക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ഫൈൻ ഫെയർ ഗ്രൂപ്പ് ഡയറക്‌ടർ കെ കെ ജലീൽ പറഞ്ഞു. മാർക്കറ്റിങ്ങ് മാനേജർ ഷബാബ് കാസ്സിം, ക്വാളിറ്റി അഷറൻസ് ഹെഡ് എം കെ ജോഷിത് എന്നിവരും പങ്കെടുത്തു.

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു.

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു.

കണ്ണൂര്‍: ഉത്തരമലബാറിന്റെ അവയവ മാറ്റിവെക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മേഖലയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ സെന്ററിന് കണ്ണൂര്‍ മാസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ഇതര മേഖലകളെ ആശ്രയിച്ചു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വഹിക്കേണ്ടിവരുന്ന ദുരിതത്തിന് ഇതോടെ അറുതി വരും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപനി ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘ ആസ്റ്റര്‍ മിംസ് പോലൊരു സ്ഥാപനം ഇതുപോലെ സങ്കീര്‍ണമായ ചികിത്സാ വിഭാഗത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുവാന്‍ പരിശ്രമിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ‘ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപനി പറഞ്ഞു.

ഇന്ന് സമൂഹത്തില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഗുരുതര രോഗാവസ്ഥകളില്‍ ഒന്നാണ് വൃക്ക രോഗങ്ങള്‍. അനവധിയായ രോഗികളാണ് വൃക്ക മാറ്റി വെക്കല്‍ എന്ന അവസ്ഥയില്‍ നിലവില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ മലബാറില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വൃക്ക മാറ്റിവെക്കാനുള്ള സൗകര്യമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിരിക്കുന്നത് എന്ന് ആസ്റ്റര്‍ കേരള മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ സൂരജ് പറഞ്ഞു.

‘അതീവ സങ്കീര്‍ണ്ണമായ ചികിത്സാരീതിയാണ് വൃക്കമാറ്റിവെക്കല്‍. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളിലൂടെ ഈ സങ്കീര്‍ണ്ണതകളെ വലിയ തോതില്‍ അതിജീവിക്കുവാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും നൂതനമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള വൃക്കമാറ്റിവെക്കലിനാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ കളമൊരുങ്ങുന്നത്. മാത്രമല്ല ചികിത്സയുടെ ചെലവ് താങ്ങാന്‍ സാധിക്കാത്ത നിര്‍ധനരായവര്‍ക്ക് വേണ്ടി പ്രത്യേകം ആനൂകൂല്യങ്ങളും ക്ലിനിക്കില്‍ വിഭാവനം ചെയ്യുന്നുണ്ട് എന്ന് സി ഒ ഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു. ഡോക്ടര്‍ ബിജോയ് ആന്റണി, ഡോക്ടര്‍ സത്യേന്ദ്രന്‍ നമ്പ്യാര്‍, ഡോക്ടര്‍ പ്രദീപ്, ഡോക്ടര്‍ അമിത് എന്നിവര്‍ സംസാരിച്ചു

യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു.

കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍യോജിപ്പിച്ചു. ആലക്കോട് സ്വദേശിയായ ആല്‍ബിന്‍ സാജുവിന്റെ (10 വയസ്സ്) വലതുകൈയാണ് പുല്ലുവെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈക്കുഴക്ക് മുകളില്‍ വെച്ച് രണ്ടായി മുറിഞ്ഞ് പോയത്. അറ്റ് പോയ കൈയുടെ ഒരുഭാഗം അടുത്ത വീട്ട് പറമ്പിലേക്കാണ് തെറിച്ച് വീണത്. ഉടന്‍ തന്നെ കുഞ്ഞിനെ കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം മൈക്രോവാസ്‌കുലാര്‍ സര്‍ജറി സംവിധാനമുള്ള ആശുപത്രി എന്ന നിലയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലാണ് ആല്‍ബന്‍ ആസ്റ്റര്‍ മിംസില്‍ എത്തിച്ചേര്‍ന്നത്. മുറിഞ്ഞ് പോയ ഭാഗം നിലത്ത് വീണ് മണ്ണും അഴുക്കും പുല്ലുമെല്ലാം പറ്റി അണൂബാധയ്ക്ക് സാധ്യതയുള്ള അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ഇവയെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതേ സമയം തന്നെ ഗുരുതരമായ പരിക്ക് പറ്റിയ കൈത്തണ്ടയിലെ രണ്ട് അസ്ഥികള്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്ലേറ്റ് ഉപയോഗിച്ചി ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി സംഘത്തിന്റെ നേതൃത്വത്തില്‍ അറ്റ്‌പോയ ഭാഗം കൂട്ടിയോജിപ്പിക്കുന്ന സര്‍ജറി ആരംഭിച്ചു. രണ്ട് ധമനികളും (ആര്‍ട്ടറി) അഞ്ച് സിരകളും (വെയിന്‍), 3 ഞരമ്പുകളും (നര്‍വ്), 20 സ്‌നായുക്കളും (ടെണ്ടണ്‍) ആണ് സങ്കീര്‍ണ്ണമായ സര്‍ജറിയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ പൂര്‍ണ്ണവിജയകരമായി പൂര്‍ത്തീകരിക്കുക എന്നത് അപൂര്‍വ്വമാണ് എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര എച്ച് എസ് പറഞ്ഞു. അദ്ദേഹത്തിന് പുറമെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ നിബു കുട്ടപ്പൻ ഓര്‍ത്തോപീഡിക് വിഭാഗം ഡോ.നാരായണപ്രസാദ് അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സുപ്രിയ രഞ്ജിത്ത് പീടിയാട്രിക് ഇന്റെൻസിവിസ്റ്റ് ഡോ സുഹാസ് എമർജൻസി വിഭാഗം ഡോ ജിനേഷ് വീട്ടിലകത്ത് എന്നിവരും ശസ്ത്രക്രിയില്‍ അണിനിരന്നു.

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്

ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും തിരുവനന്തപുരത്ത് മെഗാഫൈനലും…

സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ താഴെപറയുന്ന…

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം

വോട്ടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി  അപേക്ഷിക്കേണ്ട വിധം ഘട്ടം 1: വോട്ടേഴ്‌സ് പോര്‍ട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://voterportal.eci.gov.in സന്ദര്‍ശിക്കുക.…

ലോകസഭ തെരഞ്ഞെടുപ്പ് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കും

ലോകസഭ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ്…

മന്ത്രിസഭ അഴിച്ചുപണി ഉടന്‍: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നടനും…

യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു.

കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍യോജിപ്പിച്ചു. ആലക്കോട് സ്വദേശിയായ ആല്‍ബിന്‍ സാജുവിന്റെ (10…

കേരളത്തിലെ ആദ്യ ഫ്രനിക് നെർവ് പേസിങ് വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മിംസ് കണ്ണൂർ

  കണ്ണൂര്‍ : അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് നാല് മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസനം സാധ്യമായിരുന്ന വ്യക്തിക്ക് നൂതന ചികിത്സാരീതിയായ ഫ്രെനിക് നെര്‍വ്വ് പേസിങ്ങിലൂടെ ശ്വസനശേഷി തിരിച്ച് ലഭിക്കുകയും വെന്റിലേറ്ററില്‍…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവര്‍ത്തനം…

റോഡ് സുരക്ഷാമാസാചരണം ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു.

റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസ് ന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്…

ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി.

ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ…

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി.

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി. കണ്ണൂർ : ശ്വാസ കോശത്തിലെ പ്രധാന നാളിയായ…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ ആസ്റ്റർ മിംസിൽ ബ്രസ്റ്റ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സ്തനസംബന്ധമായ ആശങ്കകൾ അകറ്റുവാനും, അസുഖങ്ങളെ നേരത്തെ തിരിച്ചറിയുവാനും അത്യാധുനിക ചികിത്സക്കുമുള്ള സംവിധാനങ്ങൾ…

സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപം; കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ആഴക്കടല്‍ നീന്തി കീഴടക്കി ഭിന്നശേഷിക്കാരൻ ഷാജി; ശ്രദ്ധേയമായി അതിസാഹസിക നീന്തല്‍ പ്രകടനം

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി ഷാജി നടത്തിയ…

അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ഹൃദയത്തില്‍ 2 ബ്ലോക്ക്, മഹാധമനിയുടെ മുകള്‍ഭാഗത്ത് വിണ്ടുകീറല്‍, താഴെഭാഗത്ത് ബലൂണ്‍പോലെ വീര്‍ത്തു: അതിസങ്കീര്‍ണ്ണാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ ശസ്ത്രക്രിയ ഇല്ലാതെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ : വൈദ്യശാസ്ത്രത്തിലെ അപൂര്‍വ്വമായ ഒരു ജീവന്‍ രക്ഷിക്കല്‍ ദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ…

//

മതേതരത്വ സംഗമ വേദിയായി ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം.

  കണ്ണൂർ: ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള ആയിരത്തി അഞൂറോളം ആളുകൾ ഒരുമിച്ചു ചേർന്ന കണ്ണൂർ ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി മാറി. ” വിരുന്ന് 2025″ എന്ന പേരിൽ പയ്യാമ്പലം അറേബ്യൻ ബീച്ച് റിസോർട്ടിലാണ് കണ്ണൂർ പൗരാവലിയുടെ സംഗമത്തിന്‌…

/

കെയർ ഇറ്റാലിയൻ കിഡ്‌സ് ഫാഷൻ എക്സ്പോ കണ്ണൂരിൽ തുടങ്ങി.

കണ്ണൂർ : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്‌സ് ഫാഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി എക്സ്പോ ആരംഭിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ്‌ ഹാളിൽ ഫാക്‌ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്‌‌പോ പ്രദർശനവും…

//

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു.

ഉത്തരമലബാറിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ക്ലിനിക്കിന് കണ്ണൂര്‍ ആസ്റ്റ് മിംസില്‍ തുടക്കം കുറിച്ചു. കണ്ണൂര്‍: ഉത്തരമലബാറിന്റെ അവയവ മാറ്റിവെക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മേഖലയിലെ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ സെന്ററിന് കണ്ണൂര്‍ മാസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും ഇതര മേഖലകളെ…

//

യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു.

കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുനര്‍യോജിപ്പിച്ചു. ആലക്കോട് സ്വദേശിയായ ആല്‍ബിന്‍ സാജുവിന്റെ (10 വയസ്സ്) വലതുകൈയാണ് പുല്ലുവെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈക്കുഴക്ക് മുകളില്‍ വെച്ച്…

///

കേരളത്തിലെ ആദ്യ ഫ്രനിക് നെർവ് പേസിങ് വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റർ മിംസ് കണ്ണൂർ

  കണ്ണൂര്‍ : അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് നാല് മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസനം സാധ്യമായിരുന്ന വ്യക്തിക്ക് നൂതന ചികിത്സാരീതിയായ ഫ്രെനിക് നെര്‍വ്വ് പേസിങ്ങിലൂടെ ശ്വസനശേഷി തിരിച്ച് ലഭിക്കുകയും വെന്റിലേറ്ററില്‍ നിന്ന് മുക്തനാകുവാന്‍ സാധിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായണ് ഫ്രെനിക് നെര്‍വ്…

//

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ലോക കാന്‍സര്‍ ദിനത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്…

////

റോഡ് സുരക്ഷാമാസാചരണം ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു.

റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസ് ന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എൻഫോഴ്‌സമെന്റ് യൂണിട് ,…

////

ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി.

ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം…

///

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി.

ശ്വാസനാളം അടഞ്ഞ്പോയ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി. കണ്ണൂർ : ശ്വാസ കോശത്തിലെ പ്രധാന നാളിയായ ട്രക്കിയ ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്നര മാസം മാത്രം പ്രായമുള്ള പാനൂർ പുത്തൂർ സ്വദേശിയായ കുഞ്ഞിന്റെ ജീവൻ കണ്ണൂർ ആസ്റ്റർ മിംസിൽ…

///
error: Content is protected !!