//
12 മിനിറ്റ് വായിച്ചു

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്: വി.ഡി.സതീശന്‍

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന്  വി.ഡി. സതീശന്‍.അതുകൂടി പരിശോധിച്ച് വേണ്ട രീതിയില്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ വിശ്വാസത്തിലെടുത്ത് എല്ലാവര്‍ക്കും തൃപ്തിവരുന്ന രീതിയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതികള്‍ പൂര്‍ണമായും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു .തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എല്ലാവരെയും വിശ്വാസത്തിലെടുക്കും. സംഘടനാ സംവിധാനം വേണ്ടരീതിയില്‍ ചലിക്കാത്തതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ജംബോ കമ്മിറ്റികളായിരുന്നു ഇതിനു കാരണം.ഇതേത്തുടര്‍ന്നാണ് ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ആ നിര്‍ദ്ദേശത്തിന് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കും. പുനസംഘടന പൂര്‍ത്തിയാക്കാന്‍ കെ.പി.സി.സി അധ്യക്ഷന് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ട്. പോക്കറ്റില്‍ നിന്നും കടലാസെടുത്ത് ഇതാണ് തീരുമാനം എന്ന് പറയാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു .കെ. റെയിലുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും കെ.പി.സി.സി മാര്‍ച്ച് നടത്തും. അതിനു ശേഷം പത്തു മുതല്‍ ഏപ്രില്‍ 5 വരെ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യു.ഡി.എഫ് നൂറ് ജനകീയസദസുകള്‍ സംഘടിപ്പിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും യു.ഡി.എഫ് ജനപ്രതിനിധികളുടെ ധര്‍ണ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

 

error: Content is protected !!