/
7 മിനിറ്റ് വായിച്ചു

ബലാത്സംഗം ഉൾപ്പെടെ ഒമ്പത്‌ വകുപ്പുകൾ; പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻസ്‌ ചെയ്‌തു

കൊച്ചി > ആലുവയിൽ ലൈം​ഗികപീഡനത്തിനിരയായി അഞ്ച്‌ വയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പൊലീസ്‌ ഏഴ്‌ ദിവസത്തെ കസ്‌റ്റഡി അപേക്ഷ നൽകും. പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ ഒമ്പത്‌ വകുപ്പുകൾ ചുമത്തിയാണ്‌ കേസ്‌.

സംഭവത്തിൽ പ്രതിയായ ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്‌ച രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. കൃത്യം ചെയ്‌തത് അസ്‌ഫാക് ആലം ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് മറ്റുചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തിരുന്നെങ്കിലും ഇവര്‍ക്കൊന്നും കൃത്യത്തില്‍ പങ്കില്ലെന്നാണ് കണ്ടെത്തല്‍.

വെള്ളിയാഴ്‌ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. പിന്നീടാണ് കുട്ടിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് എത്തിയത്. തുടര്‍ന്ന് വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!