//
5 മിനിറ്റ് വായിച്ചു

വിവാഹം ക്ഷണിക്കാൻ പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ചിറയിൻകീഴ് > വിവാഹം ക്ഷണിക്കാനായി പോയ മത്സ്യത്തൊഴിലാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു. അഞ്ചുതെങ്ങ് താഴംപള്ളി കശാലവീട്ടിൽ സിറിൽ-പുഷ്‌പമ്മ ദമ്പതികളുടെ മകൻ വിൻസന്റ് സിറിൽ (36) ആണ് മരിച്ചത്.

വ്യാഴം പുലർച്ചെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് മുന്നിലായി കൊല്ലം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്‌പ്രസ് തട്ടിയാണ് മരണം. ഈ മാസം പതിനേഴിന് അഞ്ചുതെങ്ങ് സ്വദേശിയുമായി വിൻസന്റിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. കൊല്ലത്തുള്ള കുഞ്ഞമ്മയെ വിവാഹം ക്ഷണിക്കാനായാണ് വിൻസന്റ് വീട്ടിൽ നിന്ന് പുലർച്ചെ ഇറങ്ങിയത്. മാതാപിതാക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വിൻസന്റ് തന്നെയാണ് വിവാഹം ക്ഷണിക്കാനായിറങ്ങിയിരുന്നത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം താഴംപള്ളി സെന്റ് ജെയിംസ് ചർച്ചിൽ സംസ്‌കരിച്ചു. റൈഗൻ, സില്‍വിറോസ് എന്നിവർ സഹോദരങ്ങളാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!