/
7 മിനിറ്റ് വായിച്ചു

കുടകർ അരിയുമായെത്തി: പയ്യാവൂർ ഊട്ടുത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

പയ്യാവൂർ:കുടകിൽനിന്നും കാളപ്പുറത്ത് അരിയുമായി കുടകർ എത്തിയതോടെ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്  തുടക്കമായി. 27 കിലോമീറ്റര്‍ വനത്തിലൂടെ നടന്ന്  വെള്ളി രാവിലെ ആറോടെയെത്തിയ കുടകരുടെ സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. ബഹൂറിയന്‍, മുണ്ടയോടന്‍ തറവാടുകളിലെ അംഗങ്ങളാണ് അരിയുമായത്തെിയത്. തുടർന്ന് അരിയും പൂജാ ആവശ്യങ്ങൾക്കുമുള്ള സാധനസാമഗ്രികൾ നടയിൽ സമർപ്പിച്ചു.  വൈകിട്ട് അരിയളവ് നടന്നതോടെ ഉത്സവദിനങ്ങള്‍ക്ക് തുടക്കമായി. ഇതിനുശേഷം തിരുവത്താഴത്തിന് അരിയളവും കുഴിയടുപ്പിൽ തീയിടലും നടന്നു. പൊന്നുംപറമ്പിലെ കുടക് സ്ഥാനത്താണ് ഉത്സവ സമാപനംവരെ കുടകര്‍ താമസിക്കുക. കലാ -സാംസ്കാരിക പരിപാടികൾ ഒഴിവാക്കിയാണ് ഉത്സവം. ദിവസവും വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. 22-ന് മഹോത്സവദിനത്തില്‍ പുലര്‍ച്ചെ  നെയ്യമൃത് മഠങ്ങളില്‍ വ്രതശുദ്ധിയോടെ കഴിയുന്നവരുടെ നെയ്യൊപ്പിക്കല്‍ നടക്കും.പകൽ രണ്ടിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും കൊമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയെടുപ്പില്‍ നൃത്തവും. 2.30-ന് ചൂളിയാട് നിവാസികളുടെ ഓമനക്കാഴ്ച ക്ഷേത്രത്തിലത്തു ന്നതോടെ കുടകര്‍ മടങ്ങും. ഉത്സവം 27-ന് സമാപിക്കും.
add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!