//
8 മിനിറ്റ് വായിച്ചു

കണ്ണൂരിൽ പാർക്കിങ് സമുച്ചയം ഡിസംബർ 30 നകം

കണ്ണൂർ: നഗരത്തിലെത്തുന്ന വാഹനങ്ങളുടെ പർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനുമായി കോർപറേഷൻ നിർമിക്കുന്ന മൾട്ടിലെവൽ പാർക്കിങ് സമുച്ചയം ഡിസംബർ 30 നകം ഒരുങ്ങും. മാസങ്ങളായി പ്രവൃത്തിനിലച്ച സ്ഥിതിയിലായിരുന്ന കേന്ദ്രത്തിന്റെ നിർമാണം പുനരാരംഭിച്ചു.സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഒരിടവേളക്കുശേഷം മരാമത്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. മെക്കാനിക്കൽ പ്രവൃത്തികൾ അടുത്തമാസം തുടങ്ങും. സ്റ്റേഡിയം കോർണറിലെ മരാമത്ത് പ്രവൃത്തി 70 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ടുവർഷമായി തുടങ്ങിയ പ്രവൃത്തി നിലച്ചതോടെ കോർപറേഷൻ ഇടപെട്ട് കരാറുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതേതുടർന്നാണ് ഈ വർഷം അവസാനത്തോടെ പാർക്കിങ് കേന്ദ്രം തുറക്കാനാവുമെന്നറിയിച്ചത്. പുണെ ആസ്ഥാനമായ കമ്പനിക്കാണ് നിർമാണ കരാർ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!