//
8 മിനിറ്റ് വായിച്ചു

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച പ്രതി വാഹനമോഷണക്കേസിൽ പിടിയിൽ

കൊല്ലം: വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ വാഹനമോഷണം നടത്തിയിരുന്ന യുവാവ് പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍വീട്ടില്‍ ജോയിയുടെ മകന്‍ ലിജോയാണ് പുന്നപ്ര പോലീസിന്റെ പിടിയിലായത്.ഈ മാസം 13 ആം തീയതി കായംകുളം റെയില്‍വേ സ്റ്റേഷന്‍, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലിജോ ബൈക്ക് മോഷ്ടിച്ചത്. കായംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച ശേഷം അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ലിജോയെ റിമാന്‍ഡ് ചെയ്തു.ഇന്‍സ്റ്റാഗ്രാമിലൂടെ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ എന്നറിയപ്പെടുന്ന പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസില്‍ ലിജോയെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനാണ് പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസില്‍ ലിജോയെ പോലീസ് പിടികൂടിയത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് ചടയമംഗലം പോലീസ് ലിജോയെ അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിക്കുന്നതിന്റെ വീഡിയോ കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലിജോ സ്ട്രീറ്റ് റൈഡര്‍ 46 എന്ന പേരിലാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!