/
14 മിനിറ്റ് വായിച്ചു

സിൽവർസാൻഡ്‌ ഐലൻഡിലെ ഇരട്ട ടവർ തകർച്ച ; അന്വേഷണം പ്രഖ്യാപിച്ച്‌ കരസേന

കൊച്ചി
വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിൽ സൈനികർക്കായി നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ നിർമാണപ്പിഴവിൽ കോർട്ട്‌ ഓഫ്‌ എൻക്വയറിക്ക്‌ ഉത്തരവ്‌. 28 നിലകൾവീതമുള്ള ഇരട്ട ടവറുകളുടെ കേടുപാടുകൾക്ക്‌ ഉത്തരവാദികളായവരെ കണ്ടെത്താനും പരിഹാരനടപടികൾ നിർദേശിക്കാനുമാണ്‌ കരസേന കോർട്ട്‌ ഓഫ്‌ എൻക്വയറി പ്രഖ്യാപിച്ചത്‌. മൂന്നംഗസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർട്ട്‌ മാർഷൽ ഉൾപ്പെടെ നടപടികളിലേക്ക്‌ കടക്കാനാകും.

ഉന്നത കരസേനാമേധാവികൾ ഉൾപ്പെടുന്ന ബോർഡ്‌ ഓഫ്‌ ഗവേണൻസിനുകീഴിൽ വിരമിച്ച സൈനികരും ഉൾപ്പെടുന്ന ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്‌ഒ) നിർമിച്ച്‌ കൈമാറിയ  ഭവനസമുച്ചയങ്ങളാണ്‌ ഗുരുതര തകർച്ച നേരിടുന്നത്‌. കൊച്ചി കരസേനാ ആസ്ഥാനത്തെ സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത്‌ ശർമയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌. കേണൽ ദിഗ്‌വിജയ്‌ സിങ്ങാണ്‌ അന്വേഷകസംഘത്തിന്റെ അധ്യക്ഷൻ. കേണൽ കെ ജയചന്ദ്രൻ, കേണൽ അലക്‌സ്‌ സിറിയക്‌ എന്നിവർ അംഗങ്ങളും. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണം.

രൂപഘടനയിൽ മാറ്റംവരുത്തിയതും നിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചതുമാണ്‌ ടവറുകളുടെ തകർച്ചയ്‌ക്ക്‌ ഇടയാക്കിയതെന്നാണ്‌ പ്രാഥമിക കണ്ടെത്തൽ. 2018ൽ പൂർത്തിയാക്കിയ ഭവനസമുച്ചയത്തിൽ അടുത്തവർഷംതന്നെ വിള്ളലും പൊട്ടലും കണ്ടുതുടങ്ങിയിരുന്നു. തുടർന്ന്‌ ബ്യൂറോ വേരിറ്റാസ്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ബിവിഐഎൽ) നടത്തിയ പരിശോധനയിൽ ഗുരുതര നിർമാണപ്പിഴവ്‌ കണ്ടെത്തി. നിർമാണത്തിന്‌ ഉപ്പ്‌ (ക്ലോറൈഡ്‌) കലർന്ന വെള്ളം ഉപയോഗിച്ചതും നിലവാരമില്ലാത്ത നിർമാണസാമഗ്രികളും തകർച്ചയ്‌ക്ക്‌ കാരണമായി. അറ്റകുറ്റപ്പണിയിലൂടെ ഫ്ലാറ്റ്‌ നിലനിർത്താനാകില്ലെന്നും 10 വർഷത്തിനകം തകരുമെന്നുമായിരുന്നു റിപ്പോർട്ട്‌. ഇരുനൂറോളം കുടുംബങ്ങളാണ്‌ ഫ്ലാറ്റുകളിലുള്ളത്‌. 300 കോടിയിലേറെ രൂപ നിർമാണത്തിന്‌ ചെലവായി. ഫ്ലാറ്റ്‌ ഒന്നിന്‌ 75 ലക്ഷംവരെയായിരുന്നു വില.

ണ്ട്‌ ഇടപാടിലും വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടന്നതായി ആക്ഷേപം ഉയർന്നപ്പോഴാണ്‌ എ കെ ആന്റണി ഇടപെട്ടത്‌. കോർട്ട്‌ ഓഫ്‌ എൻക്വയറിയെ തുടർന്ന്‌ എഡബ്ല്യുഎച്ച്‌ഒയുടെ തലപ്പത്ത്‌ ചെറിയ മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. അന്ന്‌ ശിക്ഷാനടപടി എടുത്തിരുന്നെങ്കിൽ ഇരട്ട ടവറുകളുടെ നിർമാണപ്പിഴവുകൾ തടയാനാകുമായിരുന്നെന്ന്‌ താമസക്കാർ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!