/
5 മിനിറ്റ് വായിച്ചു

അസ്വാഭാവിക പനി: കോഴിക്കോട് രണ്ട് മരണം, ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് | അസ്വാഭാവിക പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതില്‍ ഒരാളുടെ ബന്ധുവും സമാന രോഗ ലക്ഷണങ്ങളോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്.

കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസും ഒരാള്‍ക്ക് 40 വയസുമാണ്. ഒരാള്‍ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയും ആണ് മരിച്ചത്.

ഇതിലൊരാളുടെ ബന്ധുവായ ഒമ്പത് വയസുള്ള കുട്ടിയാണ് ചികിത്സയിൽ ഉള്ളത്. ഇവരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്. കോഴിക്കോട്ട് കളക്ടറുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചൊവ്വാഴ്ച രാവിലെ നടത്താന്‍ നിശ്ചയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!