/
9 മിനിറ്റ് വായിച്ചു

‘പിള്ളേര് മാസാണ്, ദുരാചാരവും കൊണ്ട് വന്നാല്‍ പറപ്പിക്കും’; വി ശിവന്‍കുട്ടി

സദാചാര വാദികള്‍ക്ക് രാഷ്ട്രീയമായി മറുപടി നല്‍കിയ തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സദാചാര വാദികള്‍ മുറിച്ച ഇരിപ്പിടത്തിന്റെയും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ കുറിപ്പ്.ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാര വാദികൾ പൊളിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരുമിച്ച് ഇരിക്കാൻ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടമാക്കി സാദാചാര വാദികൾ മാറ്റുകയായിരുന്നു. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികളിൽ നിന്നും പ്രതിഷേധമുയർന്നു.ഇതിനിടെയാണ് സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ രംഗത്തെത്തിയത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!