/
6 മിനിറ്റ് വായിച്ചു

ഇനിയില്ല നല്ല സിനിമയുടെ അച്ചാണി ; വിട പറഞ്ഞത്‌ മലയാളത്തിലെ 
കലാമൂല്യമുള്ള സിനിമകളുടെ നിർമാതാവ്‌

കൊല്ലം
മലയാളസിനിമയ്ക്ക്‌ ലോകസിനിമാഭൂപടത്തിൽ ഇടംനേടിക്കൊടുത്ത ക്ലാസിക്‌ ചലച്ചിത്രങ്ങളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ കെ രവീന്ദ്രനാഥൻനായർ (ജനറൽ പിക്‌ചേഴ്സ്‌ രവി–- 90) അന്തരിച്ചു. ശനി പകൽ 11.40ന്‌ കുടുംബവീടായ കൊല്ലം മുണ്ടയ്‌ക്കൽ നാണിനിവാസിലായിരുന്നു അന്ത്യം. അച്ചാണി രവിയെന്നും അറിയപ്പെട്ടിരുന്നു.  ജൂലൈ മൂന്നിനാണ്‌ നവതി ആഘോഷിച്ചത്. ഞായറാഴ്‌ച രാവിലെ കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ പൊതുദർശനത്തിനുശേഷം പകൽ 3.30ന്‌ കൊല്ലം    ലൈബ്രറിവളപ്പിൽ സംസ്‌കരിക്കും.

ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ അരവിന്ദന്റെ തമ്പും അടൂരിന്റെ എലിപ്പത്തായവുമടക്കം ഇരുവരുടെയും ഒട്ടുമിക്ക ചിത്രങ്ങളും നിർമിച്ചത്‌ രവീന്ദ്രനാഥൻനായരുടെ ഉടമസ്ഥതയിലുള്ള ജനറൽ പിക്‌ചേഴ്‌സാണ്‌. 1967ൽ പി ഭാസ്കരൻ സംവിധാനംചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രമാണ്‌ ആദ്യമായി നിർമിച്ചത്. ജനറൽ പിക്‌ചേഴ്സ്‌ നിർമിച്ച 14 സിനിമകൾ 18 ദേശീയ–-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക്‌ 2008ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!