//
10 മിനിറ്റ് വായിച്ചു

ബാലചന്ദ്രകുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജം; പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. പീഡനം നടന്നു എന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടിയെ അക്രമിച്ച കേസിൽ ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധ​ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് യുവതി പീഡന പരാതി നൽകിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ഫെബ്രുവരിയിലാണു കണ്ണൂർ സ്വദേശിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടു. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല,സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍  പറഞ്ഞിരുന്നു. താന്‍ പുറത്തു നില്‍ക്കുന്ന സമയത്ത് പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ സ്വകാര്യ സംഭാഷണം നടത്തി. ഞാനും അനൂപും കൂടെ പുറത്തിറങ്ങാന്‍ നില്‍ക്കുന്ന സമയത്ത് പള്‍സര്‍ സുനിയെ ബസ്റ്റോപ്പില്‍ ഇറക്കാന്‍ ദിലീപ് ആവശ്യപ്പെട്ടു.അന്ന് ആദ്യമായിട്ടാണ് പള്‍സര്‍ സുനിയെ കണ്ടത് എന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version