/
10 മിനിറ്റ് വായിച്ചു

അഞ്ചുവയസുകാരി പീഡനത്തിനിരയായതായി പൊലീസ്: പോസ്റ്റ്മോർട്ടം പൂർത്തിയായി

കൊച്ചി > ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. അതിക്രൂരമായാണ്‌ പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.  കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. കഴുത്തു ഞെരിച്ചാണ്‌ കൊലപാതകം. മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തിൽ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളുണ്ട്. നടുവും ഒടിഞ്ഞിട്ടുണ്ട്. രഹസ്യ ഭാഗങ്ങളിൽ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ടെന്നാണ് സൂചന. മൃതദേഹത്തിൽ ഉറുമ്പുകൾ കടിച്ചതിന്റെ പാടുകൾ ഉണ്ടെന്നും പൊലീസ്‌ പറഞ്ഞു. രണ്ടു ദിവസം മുമ്പാണ്‌ കുട്ടിയുടെ വീടിന്‌ സമീപത്ത്‌ പ്രതി താമസത്തിനെത്തിയത്‌.  തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പോക്‌സോ എന്നീ കുറ്റങ്ങൾ ചേർത്താണ്‌ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം ചെയ്‌ത മൃതദേഹം ആലുവ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മൂന്നുമണിക്കൂറോളം എടുത്താണ് മൃതദഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ഞായറാഴ്ച പൊതുദർശനവും സംസ്കാരവും നടക്കും.

കൊലപാതകം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കൊപ്പം കൂടുതൽ പേർ കൊലയിൽ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഇയാളെ നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version