/
10 മിനിറ്റ് വായിച്ചു

ഇടുക്കിയിലെ തട്ടുകടയില്‍ വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

ഇടുക്കി:ഇടുക്കി മൂലമറ്റത്തെ തട്ടുകടയിലുണ്ടായ വെടിവെയ്പ്പിൽ ഒരാള്‍ മരിച്ചു. കീരിത്തോട് സ്വദേശി സനൽ സാബുവാണ് വെടിവെയ്പ്പില്‍ മരിച്ചത്. മാര്‍ട്ടിന്‍ ജോസഫെന്നയാളാണ് വെടിവെച്ചത്. വെടിവെയ്പ്പില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. പ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്.ബസ് ജീവനക്കാരനാണ് കൊലപ്പെട്ട സനൽ. മൂലമറ്റം സ്വദേശി പ്രദീപിനാണ് വെടിവെയ്പ്പിൽ പരുക്കേറ്റത്.നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇയാള്‍ ഉപയോഗിച്ച എയര്‍ ഗണ്‍ നേരത്തെ മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു.വനിതകള്‍ നടത്തുന്ന തട്ടുകടയിലെത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീര്‍ന്നുപോയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഫിലിപ്പ് മാര്‍ട്ടിന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടിലേക്കയച്ചു. പിന്നീട് തോക്കുമായി തിരിച്ചെത്തിയ പ്രതി തട്ടുകടക്ക് സമീപം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുയും ചെയ്തു.പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുകള്‍ക്ക് നേരെ വെടിവെക്കുയായിരുന്നു. കൊല്ലപ്പെട്ട സനലിന്റെ  കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെല്ലറ്റുകള്‍ കഴുത്തിലൂടെയും നെഞ്ചിലൂടെയും തുളച്ചു കയറി. സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. മുട്ടം സേറ്റഷന്‍ പരിധിയില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ അടുത്താണ് ഫിലിപ്പ് മാര്‍ട്ടിന്‍ വിദേശത്തു നിന്നും തിരിച്ചെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version