//
10 മിനിറ്റ് വായിച്ചു

അയൽക്കാരായ യുവാക്കൾ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ

അയൽക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര നന്മണ്ടയിലാണ് അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍  കണ്ടെത്തിയത്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മരണ കാരണം വ്യക്തമല്ല.ഇന്നലെ രാവിലെയാണ് അഭിനന്ദിനെയും വിജീഷിനെയും തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വയനാട്ടില്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായ അഭിനന്ദ് വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് തൂങ്ങി മരിച്ചത്. ബി എം എസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ വിജീഷ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി ഞായറാഴ്ച രാത്രിയാണു വീട്ടിലെത്തിയത്. അതിനുശേഷമാണ് വിജീഷിനെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മറ്റ് എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!