//
11 മിനിറ്റ് വായിച്ചു

‘അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞത്’; മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയെന്ന് ഉഷ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഖേഃദം പ്രകടിപ്പിച്ച് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ആണെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞു പോകുമായിരുന്നു എന്നും ഉഷ ജോര്‍ജ് പറഞ്ഞു.ഭര്‍ത്താവിനെ പീഡന കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് കേട്ടപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

‘കൃഷിയും ചെടിയുമൊക്കെയായി കഴിഞ്ഞുപോകുന്നയാളാണ് ഞാന്‍. ചാനലിന്റെ മുമ്പില്‍ പോലും വരാറില്ല. അന്നത്തെ അവസ്ഥയില്‍ വന്നുപോയതാണ്. കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ്. പി സി ജോര്‍ജിന്റെ ഭാഗത്തു നിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. മോളേ എന്ന് വിളിച്ച് മാത്രമാണ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കാറ്. അത്രമാത്രം സ്‌നേഹമാണ്. ആ രീതിയിലാണ് മറ്റുള്ളവരോടും സംസാരിക്കുന്നത്’, ഉഷ ജോര്‍ജ് പ്രതികരിച്ചു.

പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു,മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലാന്‍ ആഗ്രഹമുണ്ടെന്ന ഉഷ ജോര്‍ജിന്റെ പ്രതികരണം. കുടുംബം തകര്‍ക്കുന്ന പണിയാണ് ചെയ്തത്, കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അനുഭവിക്കും. പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഉഷ ജോര്‍ജ് പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ ഉഷ ജോര്‍ജിന്റെ പ്രതികരണം വലിയ രീതിയില്‍ പ്രചരിക്കുകയും ട്രോളുകള്‍ ഇറങ്ങുകയും ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!