//
11 മിനിറ്റ് വായിച്ചു

ചെറുവാഞ്ചേരിയില്‍ അക്രമികള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നു : അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: ചെറുവാഞ്ചേരിയില്‍ സിപിഎം നിരന്തരം അക്രമം നടത്തുമ്പോഴും പോലീസ് യാതൊന്നും ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ചെറുവാഞ്ചേരി പൂവ്വത്തൂരില്‍ കോണ്‍ഗ്രസ്സ് സ്തൂപവും ശ്രീനാരായണ വായനശാലയും വീണ്ടും തകര്‍ത്തിരിക്കുകയാണ്. വായനശാലയിലെ ടി.വി.യും ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ത്തവര്‍ കേരംസ് ബോര്‍ഡ് എടുത്തു കൊണ്ടുപോവുകയും ചെയ്തു. എപ്പോഴൊക്കെ വായനശാല തകര്‍ക്കുന്നോ അപ്പോഴൊക്കെ സ്തൂപവും അക്രമിക്കപ്പെടും. ഇതു മൂന്നാം തവണയാണ് വായനശാല അക്രമിക്കപ്പെടുന്നത്.കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രാഹുല്‍ അക്രമിക്കപ്പെട്ടു. അതിനു ശേഷം കോണ്‍ഗ്രസ്് കൊടിമരം തകര്‍ത്തു ഇവിടെയുണ്ടായിരുന്ന സിസിടി.വി യും അക്രമികള്‍ തകര്‍ത്തു. വാര്‍ഡ് ജാഗ്രതാ സമിതി ഓഫീസ് കൂടിയായ ഓഫീസില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനു വേണ്ടി വാങ്ങിയ ടി വി യാണ് തകര്‍ത്തത്. ബിജെപിക്കാര്‍ ബോംബെറിഞ്ഞു കാല്‍ തകര്‍ത്ത അസ്‌നയുടെ വീടിനടുത്താണ് വായനശാല .അന്നത്തെ അക്രമത്തിനു നേതൃത്വം കൊടുത്ത അശോകന്‍ ഇന്ന് സിപിഎം നേതാവാണ്.  പോലീസ് നിഷ്‌ക്രിയത്വമാണ് സിപിഎം അക്രമികള്‍ക്ക് പ്രോല്‍സാഹനമാകുന്നത്. അക്രമികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. കോണ്‍ഗ്രസുകാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്യുന്നത്. സിപിഎം ക്രിമിനലുകള്‍ക്ക് വളം വെച്ചു കൊടുക്കുന്ന സമീപനമാണ് പോലീസ് തുടരുന്നതെങ്കില്‍ അത് കൈയും കെട്ടി കണ്ടിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു സാധിക്കില്ല. കെ റെയിലടക്കമുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ സംസ്ഥാനമൊട്ടുക്കും അക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ചെറുവാഞ്ചേരിയിലുണ്ടായ അക്രമം ഇതിന്റെ തെളിവാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version