//
8 മിനിറ്റ് വായിച്ചു

‘ഡി ജെ പാട്ടുമായി ആഭാസകരമായ രീതിയിൽ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി’; ഗണേശോത്സവം ക്ഷേത്രങ്ങളാണ് നടത്തേണ്ടത് സംഘികളല്ലെന്ന് റിജിൽ മാക്കുറ്റി

ഗണേശോത്സവത്തെ സംഘപരിവാർ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയിൽ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം.

എന്നാൽ സംഘികൾ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയിൽ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് റിജിൽ മാക്കുറ്റി വിമർശിച്ചു. ഇതിനെതിരെ വിശ്വാസികൾ രം​ഗത്തിറങ്ങണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു.

പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ​ഗണേശ വി​ഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജിൽ മാക്കുറ്റിയുടെ വിമർശനം.

ഭക്തിയുടെ മൊത്ത കച്ചവടക്കാർ തങ്ങളാണെന്നാണ് സംഘികൾ പറയുന്നത്. അവർ നടത്തുന്ന ​ഗണേശോത്സവത്തെ ആരെങ്കിലും ചോദ്യം ചെയ്താൽ ഹിന്ദു വിരുദ്ധരെന്ന് ചാപ്പയടിക്കലാണ് സംഘികളുടെ പ്രധാന പണി.

ഇത്തരം ആഭാസങ്ങൾക്കെതിരെ വിശ്വാസികൾ രംഗത്ത് ഇറങ്ങണം. സം​ഘികളെല്ല ഗണേശോത്സവം നടത്തേണ്ടത്. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളുമാണ് ഗണേശോത്സവം നടത്തേണ്ടതെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

വിശ്വാസത്തെയും യഥാർത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാർ. വിശ്വാസി സമൂഹം ഗണേശൻ്റെ പേരിൽ സംഘികൾ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും റിജിൽ മാക്കുറ്റി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version