///
9 മിനിറ്റ് വായിച്ചു

‘ചെരുപ്പിട്ട് നടന്നു, ഒപ്പം ഫോട്ടോഷൂട്ടും’; നയൻതാരയ്ക്കെതിരെ ക്ഷേത്ര ബോർഡ്

ആഘോഷപൂർവം നടന്ന വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദർശനമാണ് ചർച്ചയായിരിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയൻതാര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോർഡിലെ ചീഫ് വിജിലൻസ് ഓഫീസർ നരസിംഹ കിഷോറാണ് രം​ഗത്തു വന്നിരിക്കുന്നത്. ചെരിപ്പിട്ട് നടന്നതിന് പുറമെ തങ്ങളുടെ ഫോട്ടോ ഗ്രാഫർമാരെയും നയൻതാര ഒപ്പം കൂട്ടിയിരുന്നു. ഇവിടെ വെച്ച് ഫോട്ടോയും എടുത്തു. സ്വകാര്യ ക്യാമറകൾ ക്ഷേത്രത്തിൽ അനുവദിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.നയൻതാരയ്ക്ക് ലീ​ഗൽ നോട്ടീസ് നൽകാനാണ് തീരുമാനം. നടിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ച് വീഡിയോ പ്രസ്താവന പുറത്തു വിടാമെന്ന് നടി പറഞ്ഞതായി ഇയാൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ നയൻതാരയോ വിഘ്നേശോ ഇതുവരെ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം മഹാബലിപുരത്ത് ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി, ഷാരൂഖ് ഖാന്‍ തുടങ്ങി 30 ല്‍ അധികം താരങ്ങള്‍ വിവാഹത്തില്‍ അതിഥികളായി.2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയൻതാരയും വിഘ്നേശും സൗഹൃദത്തിലാകുന്നത്. 2017 ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!