9 മിനിറ്റ് വായിച്ചു

മണിപ്പുരിൽ അക്രമങ്ങൾ തുടരുന്നു ; സൈന്യത്തിന്റെ 
2 ബസ് തടഞ്ഞ് തീയിട്ടു

ന്യൂഡൽഹി
ഭരണവാഴ്‌ച പൂർണമായും തകർന്ന മണിപ്പുരിൽ  അക്രമസംഭവങ്ങൾ തുടരുന്നു. മെയ്‌ത്തീ- കുക്കി ഗ്രാമങ്ങൾ അതിരിടുന്ന സ്ഥലങ്ങളിൽ പരസ്‌പരമുള്ള വെടിവയ്‌പ്‌ തുടരുന്നു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മൊറെ ബസാറിൽ സ്ത്രീകളോട് സുരക്ഷാസേനാം​ഗങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷമുണ്ടായി. പിന്നാലെ സൈന്യം ഇടത്താവളമായി ഉപയോ​ഗിച്ചിരുന്ന ആൾതാമസമില്ലാത്ത നിരവധി വീടുകൾക്ക്‌ കലാപകാരികള്‍ തീയിട്ടു. സൈന്യത്തിനുനേരെ ഇവര്‍ നിറയൊഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

മൊറെ ബസാറിലെ അക്രമസംഭവങ്ങൾക്ക്‌ മണിക്കൂറുകൾക്കുമുമ്പ്‌ കാങ്‌പോക്‌പിയിൽ സുരക്ഷാസേന സഞ്ചരിച്ചിരുന്ന രണ്ടു ബസ്‌ കത്തിച്ചു. നാഗാലാൻഡിലെ ദിമാപ്പുരിൽനിന്ന്‌ വരികയായിരുന്ന ബസുകൾ കാങ്‌പോക്‌പിയിൽ സ്ത്രീകള്‍ അടക്കമുള്ള സംഘം തടയുകയായിരുന്നു. മറുവിഭാഗത്തെ ആളുകളുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ അക്രമിസംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇതിന്‌ അനുമതി നൽകിയില്ല. തുടർന്നാണ്‌ ബസുകൾക്ക്‌ തീയിട്ടത്‌. സൈനികർക്ക്‌ അപായമില്ല.

ഇരുവിഭാഗവും ഇടകലർന്ന്‌ ജീവിച്ചിരുന്ന മൊറെയിൽ നിരവധി കുടുംബങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ പലായനം ചെയ്‌തിരുന്നു. മെയ്‌ മൂന്നിന്‌ മണിപ്പുരിൽ കലാപം ആരംഭിച്ച ഘട്ടത്തിൽ മൊറെയിലും വലിയ സംഘർഷം ഉടലെടുത്തിരുന്നു. ഇരുവിഭാഗങ്ങൾ പരസ്‌പരം ഏറ്റുമുട്ടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തു. ആളൊഴിഞ്ഞെങ്കിലും കേടുപാടുകളില്ലാതെ ശേഷിച്ചിരുന്ന വീടുകൾ സൈനികര്‍ ഇടത്താവളമായി ഉപയോ​ഗിച്ചുവരികയായിരുന്നു. ഇവയാണ് തീയിട്ട് നശിപ്പിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version