//
5 മിനിറ്റ് വായിച്ചു

‘കാവി ധരിക്കൂ, നിയമത്തിൽ നിന്ന് മുക്തി നേടൂ’; ബൃന്ദ കാരാട്ട്

ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം
പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശവിരുദ്ധരെയും ഭരണഘടനാ വിരുദ്ധരെയും കാവി ധാരികളായ നേതാക്കൾ സംരക്ഷിക്കുന്നു. ഇത് രാജ്യത്തിൻ്റെ ഏറ്റവും വലിയ ദുരന്തമാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മത നേതാവ് കാളീചരണിനെ കൈലാഷ് പിന്തുണച്ചിരുന്നു.ഗാന്ധിജിയുടെ ഘാതകരെ ബി.ജെ.പിയും സംഘപരിവാറും മഹത്വവൽക്കരിക്കുന്നത് രാജ്യത്തിൻ്റെ ഗതികേടാണ്. ഭരണഘടനാ വിരുദ്ധമായ എല്ലാ ദേശവിരുദ്ധ ഘടകങ്ങളെയും സംരക്ഷിക്കാൻ നേതാക്കൾ കാവി കവചം ഉപയോഗിക്കുന്നു. കഴുത്തിൽ കാവി തോർത്ത് ഉണ്ടെങ്കിൽ നിയമം ബാധകമല്ല. തെറ്റ് ചെയുമ്പോൾ കഴുത്തിൽ കാവി തോർത്ത് ഇടുക, ഉടൻ തന്നെ രക്ഷിക്കാൻ ബി.ജെ.പി എത്തുമെന്നും ബൃന്ദ കാരാട്ട്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version