/
6 മിനിറ്റ് വായിച്ചു

യൂ ട്യൂബറെ ആക്രമിച്ച കേസ്: പ്രതികളായ ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കോടതിയിൽ ഹാജരായില്ല

യൂ ട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രതികളായ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കോടതിയിൽ ഹാജരായില്ല. പ്രതികളുടെ അഭിഭാഷകരും കോടതിയിൽ ഹാജരായില്ല. വിചാരണ നടപടിക്കായി പ്രതികൾ ഇന്ന് ഹാജരാകാൻ തിരുവനന്തപുരം സി.ജെ.എം കോടതി നിർദേശിച്ചിരുന്നു. ഇതോടെ കേസ് മാർച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റിവെച്ചു. 2020 സെപ്റ്റംബര്‍ 26ന് വൈകിട്ടാണ് യൂ ട്യൂബര്‍ വിജയ് പി നായരെ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവര്‍ മർദ്ദിച്ചത്. അശ്ലീല വീഡിയോ കേസില്‍ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും പറഞ്ഞിരുന്നു. ലോഡ്ജില്‍ അതിക്രമിച്ചു കടന്നു വിജയ് പി.നായരെ മര്‍ദിച്ചശേഷം മഷി ഒഴിച്ചെന്നാണ് കുറ്റപത്രം. ലാപ്ടോപും മൊബൈലും മോഷ്ടിച്ചെന്നു പരാതിയിലുണ്ടായിരുന്നെങ്കിലും മോഷണ കുറ്റം ചുമത്തിയിരുന്നില്ല. സംഭവത്തില്‍ തമ്പാനൂര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഭാഗ്യലക്ഷ്മിയുടെയടക്കമുള്ളവരുടെ പരാതിയില്‍ വിജയ് പി.നായരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version